തിരുവനന്തപുരം: നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. കെ ഫോൺ അടുത്തമാസം യാഥാർത്ഥ്യമാകുന്നതോടെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ ദൃഢമാകും. സാങ്കേതികവിദ്യയെ പൊതുജനസേവന മേഖലയുമായി കൂട്ടിച്ചേർക്കുന്നത് ഭരണനിർവഹണം ശക്തമാക്കും. നവകേരള സൃഷ്‌ടിയ്‌ക്ക് സുശക്തമായ അടിത്തറ പാകാൻ ഇ-ഗവേണൻസ് പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വി.പി.ജോയ്,ഐ.ടി സെക്രട്ടറി രത്തൻ ഖേൽക്കർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |