തിരുവനന്തപുരം: പാവപ്പെട്ടവരുടെ അവകാശത്തിന് വേണ്ടി എന്നും പോരാടിയ പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരളകൗമുദി- ന്യൂരാജസ്ഥാൻ മാർബിൾസ് മേയ് ഫ്ലവർ 2023 സംഗീത വിരുന്ന് കവടിയാർ ഉദയ്‌പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി സമൂഹത്തിൽ കേരളകൗമുദി ചെലുത്തിയ സ്വാധീനം ചെറുതല്ല. ലഹരിക്കെതിരായ പോരാട്ടത്തിൽ മറ്റേത് പത്രത്തെക്കാളും മുന്നിൽ നിൽക്കുന്ന പത്രമാണ് കേരളകൗമുദി. സ്‌കൂളിലെ കുട്ടികൾ ലഹരി കെണിയിൽപ്പെട്ട് വഞ്ചിതരാവുകയാണ്. ഈ ഘട്ടത്തിൽ കേരളകൗമുദി മുന്നിൽ നിന്ന് ലഹരിക്കെതിരെ പോരാടണം. പൊതുപ്രവർത്തനം ആരംഭിച്ച കാലം മുതൽ കേരളകൗമുദി കൂട്ടുകാരനാണെന്നും ശിവൻകുട്ടി പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധത മുഖമുദ്രയാക്കിയ പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഴിമതിക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ ചരിത്രമാണ് കൗമുദിക്കുള്ളതെന്നും ചൂണ്ടിക്കാട്ടി. വിശ്വാസ്യതയാണ് കേരളകൗമുദി വാർത്തകളുടെയും എഡിറ്റോറിയലുകളുടെയും സവിശേഷതയെന്നും തലസ്ഥാന നഗരത്തിന്റെ സ്വന്തം പത്രമാണ് കേരളകൗമുദിയെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
വി.കെ.പ്രശാന്ത് എം.എൽ.എ, ന്യൂരാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്‌ടർ വിഷ്‌ണുഭക്തൻ, സഫയർ എൻട്രൻസ് കോച്ചിംഗ് സെന്റർ കെമിസ്‌ട്രി വിഭാഗം മേധാവി ഡോ.അജിത് കുമാർ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ പി.എസ്.ജ്യോതിസ്, എസ്.കെ ഹോസ്‌പിറ്റൽ സി.ഇ.ഒ ഡോ.സന്ധ്യ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ, ഡെപ്യൂട്ടി എഡിറ്റർ എ.സി റെജി, കൗമുദി ടി.വി മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർകുമാർ, കേരളകൗമുദി മാർക്കറ്റിംഗ് സീനിയർ മാനേജർ വിമൽകുമാർ, പ്രൊഡക്ഷൻ ഹെഡ് സാബു, കോർപ്പറേറ്റ് മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം ആൽമരം ബാൻഡ് നയിച്ച സംഗീതവിരുന്നും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |