അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റാൻസും പോരാടുന്ന ഐ പി എൽ ഫൈനൽ കാണാനെത്തിയ ആരാധകരുടെ ഹൃദയങ്ങളിലേയ്ക്ക് കനത്ത മഴ പെയ്‌തിറങ്ങിയപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥകൂടി പുറത്തായിരിക്കുകയാണ്. അഹമ്മദാബാദിലെ 'നരേന്ദ്രമോദി സ്റ്റേഡിയം' ചോർന്നൊലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇന്നലെ പെയ്‌ത കനത്ത മഴയിൽ സ്റ്റേഡിയത്തിലെ ഗാലറിയുടെ മേൽക്കൂര ചോർന്നൊലിക്കുന്നത് കാണാം.
Narendra Modi Stadium leaks rainwater from one side of the stadium and crowd had to leave that area.
— Silly Context (@sillycontext) May 28, 2023
#CSKvsGT #rain #IPL2023Final pic.twitter.com/0MlxDDxH4g
People who are asking for closed roof stadiums have a look at the pillars and roofs of the biggest stadium and the richest cricket board leaking. pic.twitter.com/idKjMeYWYd
— Manya (@CSKian716) May 28, 2023
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരേസമയം 1.32 ലക്ഷം പേർക്ക് കളി കാണാൻ സാധിക്കും. 2021ലാണ് സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കിപ്പണിത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തത്. ഐ പി എൽ ഫൈനലിന് മുന്നോടിയായി സ്റ്റേഡിയത്തിൽ ജോയിന്റ് ഇന്നവേഷൻ സെന്ററിന്റെ ഉദ്ഘാടനം നടന്നിരുന്നു. ഒക്‌ടോബർ- നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ലോകകപ്പ് മത്സത്തിലെ പ്രധാന വേദികളിലൊന്ന് നരേന്ദ്ര മോദി സ്റ്റേഡിയമായതിനാൽ ചോർന്നൊലിക്കുന്ന കാഴ്‌ച രാജ്യത്തിനുതന്നെ അപമാനമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |