മലയാള സിനിമയിലെ മുതിർന്ന ലെയ്സൺ ഓഫീസറും ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയൻ അംഗവുമായ കാർത്തിക് ചെന്നൈ ഇനി ഓർമ്മ. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാർത്തികിന്റെ സജീവ സാന്നിധ്യമുണ്ട്.
മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ സിനിമയിലാണ് അവസാനമായി പ്രവർത്തിച്ചത്. വാലിബന്റെ ഞായറാഴ്ചത്തെ ചിത്രീകരണം പൂർത്തിയായശേഷം രാത്രി ഹോട്ടൽ മുറിയിലേക്ക് മടങ്ങിയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.
പ്രവർത്തന മേഖലയിലെ മികവു കൊണ്ടും ഹൃദ്യമായ പെരുമാറ്റം കൊണ്ടും കാർത്തിക് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു.അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടിലാണ് മലയാള ചലച്ചിത്ര ലോകം. മോഹൻലാൽ, സുരേഷ് ഗോപി ഉൾപ്പെടെ താരങ്ങളും മറ്റു ചലച്ചിത്ര പ്രവർത്തകരും അനുശോചിച്ചു.സമർത്ഥനായ ഒരു ലെയ്സൺ ഒാഫീസർ എന്ന നിലയിൽ സൗമ്യമായ പെരുമാറ്റം കൊണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയ പ്രിയപ്പെട്ട കാർത്തിക് ചെന്നൈ ഇൗ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികൾ. മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |