ന്യൂഡൽഹി : കേരളം അടക്കം മൂന്നു സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ 17 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. കേരളത്തിൽ കാസർകോഡ്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് റെയ്‌ഡ് നടത്തിയത്. കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു.
ബീഹാറിലെ പി.എഫ്.ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ. എ എടുത്ത കേസിലാണ് റെയ്ഡ്, രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പദ്ധതികൾ അടങ്ങുന്ന ഡിജിറ്റൽ രേഖകളും റെയ്ഡിൽ പിടികൂടിയെന്ന് എൻ.ഐ.എ അറിയിച്ചു.
പാട്നയിലെ പുൽവാരി ഷെരീഫിൽ കഴിഞ്ഞ വർഷം ജൂലായിൽ യോഗം ചേർന്ന പി.എഫ്.ഐ പ്രവർത്തകർ രാജ്യത്തുടനീളം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് കേസ്, പി.എഫ്ഐയുടെ നിരോധനത്തിലേക്ക് വഴവച്ച് പ്രധാനകേസുകളിൽ ഒന്നാണിത്. നേരത്തെ കേസിൽ 15ലധികം പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |