കൊച്ചി : കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതപ്രദർശനം നടത്തിയ കേസിൽ റിമാൻഡിലായിരുന്ന കോഴിക്കോട് സ്വദേശി സവാദ് ജയിൽമോചിതനായി. എറണാകുളം അഡി. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ഇയാൾ പുറത്തിറങ്ങിയത്. സവാദിന് ആലുവ സബ്‌ജയിൽ പടിക്കൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ സ്വീകരണം നൽകി. സവാദിനെ മാലയിട്ടാണ് പ്രവർത്തകർ സ്വീകരിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതാണെന്ന് ആരോപിച്ച് അസോസിയേഷൻ നേരത്തെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിൽ സവാദ് എന്ന യുവാവ് നഗ്നതാപ്രദർശനം നടത്തിയെന്നാണ് യുവതി പരാതി നൽകിയത്. യുവതി പ്രശ്നമുണ്ടാക്കി.യതോടെ ഇയാൾ ബസിൽ നിനന് ഇറങ്ങിയോടി. എന്നാൽ കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു, പിന്നാലെ യുവതി തന്നെ സംഭവം വിവരിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |