കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട്, പ്രതികളായ പി. ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയ സി.പി.എം നേതാക്കൾ നൽകിയ ഹർജി തീർപ്പാക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന ഷുക്കൂറിന്റെ അമ്മ ആതിക്കയുടെ ആവശ്യം എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി അംഗീകരിച്ചു. കുറ്റപത്രത്തിന്റെ പകർപ്പ് ആതിക്കയ്ക്ക് നൽകാൻ സി.ബി.ഐയുടെ അഭിഭാഷകനു നിർദ്ദേശം നൽകിയ കോടതി കേസ് ജൂലായ് 14നു പരിഗണിക്കാൻ മാറ്റി.
2020 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും മുൻ എം.എൽ.എ ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്ന് ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്.
പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ആതിക്ക നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 34 പ്രതികളുള്ള കേസിൽ പി.ജയരാജൻ, ടി.വി രാജേഷ് എന്നിവർ യഥാക്രമം 33, 34 പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |