തൃശൂർ: 15കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ച് കുന്ദംകുളം പോക്സോ കോടതി, പുതുശേരി സ്വദേശി അജിതനെയാണ് കോടതി ശിക്ഷിച്ചത്. ബലാത്സംഗക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കാണ് മറ്റൊരു പീഡനക്കേസിൽ അഞ്ച് ജീവപര്യന്തം വിധിച്ചത്.
2017ലാണ് സംഭവം. മാനസിക ക്ഷമത കുറഞ്ഞ 15കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകിയ ശേഷമായിരുന്നു പീഡനം, വീടിന്റെ പുറകിലുള്ള കുളിമുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇത് പലതവണ ആവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
അമ്മൂമ്മയുടെ മരണാനന്തര ചടങ്ങിനിടെയാണ് പീഡനത്തെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നിരവധി വകുപ്പുകൾ പരിഗണിച്ചാണ് കോടതി കുന്നംകുളം പോക്സോ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് എസ്. ലിഷ ശിക്ഷ വിധിച്ചത്. ഈ പെൺകുട്ടിയുടെ മറ്റൊരു സഹോദരിയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് അജിതൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |