ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിയുള്ള പരാതിയിൽ പരിഹാരം കാണാതെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്ന് സാക്ഷി മാലിക്. ഓരോ ദിവസവും കടന്നു പോകുന്നത് കടുത്ത മാനസിക സമ്മർദത്തിലൂടെയാണെന്നും സാക്ഷി മാലിക് വ്യക്തമാക്കി. ജൂൺ 15ാം തീയതിയ്ക്ക് ഉള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ജൂൺ 16ന് വീണ്ടും സമരവുമായി തെരുവിലേയ്ക്ക് എത്തുമെന്ന് ബജ്റംഗ് പൂനിയ മൂന്നറിയിപ്പ് നൽകി.
#WATCH | "We will participate in Asian Games only when all these issues will be resolved. You can't understand what we're going through mentally each day": Wrestler Sakshee Malikkh in Sonipat pic.twitter.com/yozpRnYQG9
— ANI (@ANI) June 10, 2023
കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങൾ ആറ് മണിക്കൂറോളം നടത്തിയ ചർച്ചയിലാണ് സമരം ജൂൺ 15വരെ നിർത്തിവച്ചത്. താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ബ്രിജ്ഭൂഷണിനെതിരെയുള്ള അന്വേഷണം ജൂൺ 15ഓടെ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും,ബ്രിജ് ഭൂഷൺ ഇനി ഫെഡറേഷൻ തലപ്പത്തേക്ക് വരില്ല തുടങ്ങിയ ഉറപ്പുകൾ മന്ത്രി നൽകി. ജൂൺ 15വരെ സമരം നടത്തില്ലെന്നും ഉറപ്പുകൾ പാഴായാൽ വീണ്ടും സമരമെന്നും ചർച്ചയ്‌ക്ക് ശേഷം താരങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലെെംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |