കണ്ണൂർ: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി ബന്ധപ്പെട്ടുയർന്ന മാർക്ക്‌ലിസ്റ്റ് വിവാദവും കെ.വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസും വ്യത്യസ്തമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രണ്ട് കേസും വേണ്ട രീതിയിൽ കൈകാര്യം ചെയ്യും. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സി.പി.എമ്മല്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ.വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കും. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാവ് ആർഷോയ്ക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നിൽ ആരാണെങ്കിലും പുറത്തു കൊണ്ടുവരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |