SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.14 AM IST

അന്യസംസ്ഥാന  തൊഴിലാളികൾക്കായി  പുതിയ  നിയമം,​ പ്രത്യേക ആപ്പ്; പരിഗണന  ദൗർബല്യമായി  കാണരുതെന്ന് മന്ത്രി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി 'അതിഥി' ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിലാളികൾക്ക് നൽകുന്ന എല്ലാ പരിഗണനയും അന്യസംസ്ഥാന തൊഴിലാളികൾക്കും നൽകുന്നുണ്ട്. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേയ്ക്ക് എത്തുന്ന അതിഥികൾ എന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.

'അതിഥി തൊഴിലാളികൾക്കായി പ്രത്യേക നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കും വരവ് പോക്ക് കാര്യങ്ങളും കൃത്യമല്ല. അഞ്ച് ലക്ഷത്തി പതിനാറായിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യക്തി രേഖകൾ സമർപ്പിച്ചാണോ ഇവർ ജോലിയെടുക്കുന്നതെന്ന് വ്യക്തമല്ല.' ശിവൻകുട്ടി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട്1979ലെ കേന്ദ്ര നിയമമുണ്ട്. അതിൽ ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. അത് പൂർണമായും നാം നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലെെസൻസ് വേണമെന്ന് അതിലുണ്ട്. എന്നാൽ ഇവിടെ ഇപ്പോൾ സംഭവിക്കുന്നത് അങ്ങനെയല്ല. ആർക്ക് വേണമെങ്കിലും ഇവിടെ വന്നിറങ്ങാം, താമസിക്കാം, ജോലി ചെയ്യാം എന്തും കാണിക്കാം എന്നിട്ട് പുറത്തുപോകാമെന്നാണെന്നാണ് സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.