നെൽസൺ ദിലീപ് കുമാർ ചിത്രമായ ജയിലറിന്റെ വിജയത്തോടൊപ്പം പ്രശംസ ഏറ്റുവാങ്ങുന്നതായിരുന്ന വിനായകൻ കൈകാര്യം ചെയ്ത വില്ലൻ കഥാപാത്രം. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വർമ്മൻ എന്ന കഥാപാത്രം തകർത്താടി എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഏകാഭിപ്രായം.
എന്നാൽ രജനികാന്തിന് എതിരായി വിനായകൻ നിറഞ്ഞാടുമ്പോഴും പ്രേക്ഷകർക്കിടയിൽ ചിരി പടർത്തിയ ഒരു ഗുണ്ടാകഥാപാത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ചിത്രത്തിലെ സംഘർഷഭരിതമായ സീനിലും തന്റേതായ നൃത്ത ശൈലി കൊണ്ട് ചിരിയുണർത്തിയ താരം ആരാണെന്ന് ജയിലർ കണ്ടിറങ്ങിയ പല പ്രേക്ഷകരും തിരഞ്ഞിരുന്നു.
ഡാൻസർ രമേശ് എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള രമേശ് ആയിരുന്നു നിരവധി പ്രേക്ഷകർ തിരഞ്ഞ ഈ താരം. ചിത്രത്തിൽ വിനായകന്റ സംഘാംഗത്തിന്റെ കഥാപാത്രമായിരുന്നു രമേശ് കൈകാര്യം ചെയ്തത്. കണ്ണോട് കാൺപതെല്ലാം എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെയ്ക്കുന്ന രമേശ് തിയേറ്ററിനെയാകെ ചിരിയിലാഴ്ത്തി. എന്നാൽ തന്റെ കഥാപാത്രം പ്രേക്ഷക മനസ് കീഴടക്കി സ്വീകാര്യത നേടിയെങ്കിലും അത് കാണാനായി രമേശ് ജീവിച്ചിരിപ്പില്ല എന്നതാണ് ദുഃഖകരമായ കാര്യം. 2023 ജനുവരിയിൽ തന്റെ പിറന്നാൾ ദിനത്തിലാണ് താരം മരണപ്പെട്ടത്. ജയിലറിനെ നൃത്ത രംഗം കണ്ട് ഡാൻസർ രമേശിനെ തിരഞ്ഞ പലരും ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്തയെ സ്വീകരിച്ചത്.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച തന്റെ ഡാൻഡ് വീഡിയോകളിലൂടെയാണ് ഡാൻസർ രമേശ് ശ്രദ്ധേയനായത്. ജയിലറിന് മുൻപ് അജിത് കുമാർ നായകനായ തുനിവ് എന്ന ചിത്രത്തിലും രമേശ് അഭിനയിച്ചിരുന്നു.
അതേസമയം ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത് ജയിലർ റെക്കാഡ് കളക്ഷനുമായി മുന്നേറുകയാണ്. ജയിലർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. വിനായകനെ കൂടാതെ തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിജയ് കാർത്തിക് ഛായാഗ്രഹണം നിർവഹിച്ചത്. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |