SignIn
Kerala Kaumudi Online
Sunday, 08 September 2024 11.50 AM IST

സമാധി സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ: സർവ്വമത സമ്മേളന സന്ദേശം ജനങ്ങളിൽ എത്തിക്കും

Increase Font Size Decrease Font Size Print Page
saji-cheriyan

ശിവഗിരി: ശ്രീനാരായണഗുരുദേവൻ നേതൃത്വം നൽകി നടത്തിയ ഏഷ്യയിലെ ആദ്യ സർവ്വമത സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള കർമ്മപരിപാടി സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 96-ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിൽ നടന്ന സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇതിന്റെ ചർച്ചകൾ നടത്തിയിട്ടുണ്ട്. സർവ്വമത സമ്മേളനത്തിന്റെ 100-ാമത് വാർഷികത്തോടനുബന്ധിച്ച് 2024 മാർച്ചിൽ ആലുവയിൽ സമാപിക്കുന്ന വിധത്തിൽ എല്ലാ ജില്ലകളിലും പഠനക്ളാസുകളും കൺവെൻഷനുകളും നടത്തും. എല്ലാ മതങ്ങളെയും ഒന്നായി കാണുന്ന വലിയൊരാശയമാണ് ഗുരുദേവൻ ലോകത്തിനു മുന്നിൽ സമർപ്പിച്ചത്. ഗുരുദേവൻ സമൂഹത്തെ പഠിപ്പിച്ചത് ശ്രീനാരായണീയർ മാത്രം അറിഞ്ഞാൽ പോര. കേരളസമൂഹം ഒന്നാകെയും രാജ്യവും ലോകവും അതറിയണമെന്നും സജിചെറിയാൻ പറഞ്ഞു.

ലോകത്തിന് ലഭിച്ച കാലാതീത ദർശനമാണ് ഗുരുദേവന്റേതെന്ന് മുഖ്യാതിഥിയായിരുന്ന മന്ത്റി വീണാജോർജ്ജ് പറഞ്ഞു. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ രാഷ്ട്രീയജീവിതത്തിലും എങ്ങനെ വർത്തിക്കണമെന്ന ദർശനമാണ് ഗുരുദേവൻ നൽകിയത്. ശുചിത്വത്തിന് വലിയ പ്രാധാന്യമാണ് ഗുരുദേവൻ കല്പിച്ചത്. തൊട്ടുകൂടായ്മയും ജാതിമേധാവിത്വവും മനുഷ്യമനസുകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനെ ചെറുത്ത് നിറുത്തിയേ മതിയാകൂ.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ചാണ്ടിഉമ്മൻ എം.എൽ.എ, വർക്കലകഹാർ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശൻ എന്നിവർ സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്വാമി ബോധിതീർത്ഥ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.