കോഴിക്കോട്: നിപ ഭീതിയെ തുടർന്ന് അടച്ചിട്ട കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ കളക്ടറുടെ നിർദ്ദേശം. കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
അതേസമയം കണ്ടെയ്‌മെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ഓൺലൈനിൽ തുടരും. കണ്ടെയ്‌മെന്റ് സോണിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് പോകുന്നതിന് നിയന്ത്രണമുളളതിനാൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ ജില്ലാ കളക്ടർ എ ഗീത നിർദ്ദേശം നൽകി. സാനിറ്റൈസറും മാസ്‌കും ഉൾപ്പടെയുളള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുക.
വിദ്യാർത്ഥികളും അദ്ധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കുക, സ്കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ ഒരുക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക, ഭക്ഷണ പദാർത്ഥങ്ങൾ പങ്കുവയ്ക്കാതിരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയവയാണ് സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട കൾശന നിർദ്ദേശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |