തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി
ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ അദ്ദേഹത്തെ കല്ലെറിയാനും പരിപാടി തടയാനും ജനങ്ങളെ ആക്രമിക്കാനും നിർദ്ദേശിച്ച അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യു.ഡി.എഫിനെ വിമർശിക്കാൻ എന്ത് അർഹതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചോദിച്ചു.
പിണറായിയുടെ കെട്ടുകാഴ്ചയിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ലാത്തതിനാലാണ് യു.ഡി.എഫ് ബഹിഷ്‌കരിച്ചത്. ബെൻസ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാർട്ട് കെട്ടാനാണ് പിണറായിക്ക് താല്പര്യം. മഞ്ചേശ്വരത്തു പാവപ്പെട്ടവർക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ, ഒരു രൂപയുടെ ധനസഹായം നല്കുകയോ ചെയ്തില്ല. ഉമ്മൻ ചാണ്ടി 2011, 2013, 2015 വർഷങ്ങളിൽ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ കാസർകോട് ജില്ലയിലെ 94, 696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവർക്ക് 11.94 കോടി രൂപ വിതരണം ചെയ്തു. 47 മണിക്കൂർ അദ്ദേഹം കാസർകോട് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു.
മൊത്തം ജനസമ്പർക്ക പരിപാടിയിൽ 11.45 ലക്ഷം പരാതികൾ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തെന്ന് പിണറായി വിജയൻതന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്.
വികസനം സംഭവിക്കുന്നത് സി.പി.എമ്മിലും അദ്ദേഹത്തിന്റെ കുടുംബത്തിലുമൊക്കെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |