ചെന്നൈയിനെതിരെ 3-3ന് സമനില പിടിച്ച് ബ്ളാസ്റ്റേഴ്സ്
കൊച്ചി: അടി.. തിരിച്ചടി.. പിന്നെയുമടി.. തുടക്കം മുതൽ ഒടുക്കംവരെ ആവേശം നിറഞ്ഞ ഐ.എസ്.എല്ലിലെ സതേൺ ഡർബിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് അത്യുഗ്രൻ തിരിച്ചുവരവിലൂടെ ചെന്നൈയിൻ എഫ്.സിയെ 3-3 ന് സമനിലയിൽ പൂട്ടി. ഇരട്ടഗോൾ നേടിയ ഡയമെന്റക്കോസിന്റെമികവിലാണ് ബ്ലാസ്റ്റേഴ്സ് തോൽവിയിൽ നിന്ന് സമനിലയിലേക്ക് കരകയറിയത്. ക്വാമി പെപ്ര ഒരു ഗോൾ നേടി.
റഹിം അലി (01), ജോർദാൻ മുറേ (13,24) എന്നിവരിലൂടെചെന്നൈയിൻ ആദ്യ പകുതിയിൽ ഗോളടി പൂർത്തിയാക്കിയിരുന്നു. 3-2ന് ആദ്യ പകുതിയിൽ മുന്നിൽ ചെന്നൈയിനെതിരെ ഡയമെന്റക്കോസ് രണ്ടാം പകുതിയിൽ രണ്ടാം ഗോളും നേടിയാണ് കളിയുടെ വിധിയെഴുതിയത്.
ഈ വിജയത്തോടെ എട്ടുമത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.ഞായറാഴ്ച ഗോവയ്ക്ക് എതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
കളിതുടങ്ങി ആദ്യമിനിട്ടിൽ തന്നെ ചെന്നൈയിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. മുന്നേറ്റ താരത്തെ വീഴ്ത്തിയത് ലഭിച്ച ഫ്രീകിക്ക് ചെന്നൈയിൻ മുതലെടുത്തു. 10ാം മിനിട്ടിൽ പന്തുമായി മുന്നേറിയ പെപ്രെ ബോക്സിലേക്ക് കുതിച്ചു. ഓടിയെത്തിയ ചെന്നൈയിൻ പ്രതിരോധതാരം അജികുമാറിന്റെ ഫൗൾ. ബ്ലാസ്റ്റേഴ്സിന് അനുകൂല പെനാൽട്ടി. കിക്കെടുത്ത ഡയമന്റക്കോസിന് തെറ്റിയില്ല. സ്കോർ 1-1. ലീഡ് ഉയർത്താൻ പരിക്കൻ പ്രകടനം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തപ്പോൾ പ്രതിരോധത്തിൽ വീണ്ടും വിള്ളൽ വീണു. വലതുവശത്ത് നിന്ന് മുറേ ബോക്സിലേക്ക് ഉയർത്തിയ പന്ത് റാഞ്ചാൻ കുതിച്ച് റാഫാലിനെതിരെ വനോച്ച സിംഗിന്റെ ഫൗൾ. ചെന്നൈയിന് അനുകൂലമായി പെനാൽട്ടി. കിക്കെടുത്ത മുറേയെ തടുത്തിടാൻ സച്ചിനായില്ല. ചെന്നൈയിൻ വീണ്ടും മുന്നിൽ (2-1)
23ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന് അടുത്ത പ്രഹരമെത്തി. മറേ വീണ്ടും വില്ലനായി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവ് തുറന്നുകാട്ടിയ ചെന്നൈയുടെ നീക്കത്തിൽ അഡ്വാൻസ് ചെയ്ത സച്ചിൻ സുരേഷും നിസഹായനായി. സ്റ്റേഡിയം പതിവില്ലാത്ത വിധം നിശബ്ദതയിലേക്ക് വീണ്ടു. രണ്ടുഗോൾ ലീഡിൽ സന്ദർശകരെ വിലസാൻ ബ്ലാസ്റ്റേഴ്സ് സമ്മതിച്ചില്ല. മുൻ പിഴവുകൾ തിരുത്തി പെപ്രെ ടീമിനും ഗ്യാലറിക്ക് 38ാം മിനിട്ടിൽ ഊർജമായി. പന്തുമായി ബോക്സിന് വെളിയിൽ നിന്ന് ഡയമന്ററ്റക്കോസ് നൽകിയ പന്ത് ഏറ്റുവാങ്ങിയ പെപ്രെയുടെ ഇടംകാൽ ബുള്ളറ്റ് ഷോട്ട് വലയിലേക്ക്. പ്രതിരോധത്തിനൊപ്പം മുന്നേറ്റത്തിനും മുൻതൂക്കം നൽകിയിറങ്ങിയ ബ്ലാസ്റ്റേഴ്സ്, 59ാം മിനിട്ടിൽ തന്നെ സമനില ഗോൾ കണ്ടെത്തി. ബോക്സിന് മുന്നിൽ നിന്ന് ഡാനിഷ് ഫാറൂഖി നീട്ടിനൽകിയ പന്തിൽ റാഞ്ചിയടുത്ത് ഡയമെന്റക്കോസ്. ചെന്നൈയിൽ പ്രതിരോധക്കോട്ടയുടെ വിള്ളൽ മുതലെടുത്ത് അളന്നുകുറിച്ചൊരു ഉഗ്രൻഷോട്ട്. ചരിഞ്ഞിറങ്ങിയ പന്ത് തട്ടിയകറ്റാൻ ഡെബ്ജിത്ത് മജുംദാറിനായില്ല. സ്റ്റേഡിയത്തിൽ ആർപ്പുവിളിൾ ഉയർന്നു. ലീഡ് ഉയർത്താൻ ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോൾ ഒഴിഞ്ഞുനിന്നു.
ഹൈദരാബാദിനെ വീഴ്ത്തിയ ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇവാൻ ടീമിനെ കളത്തിലിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |