തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തമ്മിലുള്ള തർക്കങ്ങൾ ഇവിടെത്തന്നെ തീർക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. ആഗോള ആയുർവേദ മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം. ആയുർവേദത്തിന്റെ വികസനത്തിന് കേന്ദ്രം സഹായിക്കുന്നില്ലെന്ന് സ്വാഗത പ്രസംഗത്തിൽ മന്ത്രി ആന്റണി രാജു സൂചിപ്പിച്ചിരുന്നു. ഇതെല്ലാം വെറും ആരോപണങ്ങളാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷ പ്രസംഗത്തിൽ മറുപടിയും നൽകി. പിന്നാലെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു ഉപരാഷ്ട്രപതി പരിഹാരം നിർദ്ദേശിച്ചത്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ ഉപരാഷ്ട്രപതിയെ വി.മുരളീധരനും ആന്റണിരാജുവും ചേർന്നാണ് സ്വീകരിച്ചത്. സമ്മേളന വേദിയിൽ വാദ്യമേളക്കാരുടെ തകിൽ വാങ്ങി അദ്ദേഹം കൊട്ടിനോക്കി. ഒഷധച്ചെടിയും നട്ടു. വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |