കോഴിക്കോട്: അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നതിനും നിയമവിധേയമല്ലാത്ത കച്ചവടം വളർത്തുന്നതിനും സമുദായത്തെയും മതവിശ്വാസത്തെയും മതനേതാക്കളെയും ദുരുപയോഗപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് കേരള ജുവലേഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി പൊതുജനങ്ങളിൽ നിന്ന് വലിയ തോതിൽ നിക്ഷേപം സ്വീകരിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.
ജുവലറികൾ നീണ്ടകാലത്തെ പ്രവർത്തനത്തിലൂടെ നേടിയെടുത്ത വിശ്വാസ്യതയും അംഗീകാരവും മാന്യതയും നഷ്‌ടപ്പെടുത്തുന്ന ഇത്തരം നിയമവിരുദ്ധമായ പ്രവണതകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടനടി നടപടിയുണ്ടാകുമെന്നാണ്പ്രതീക്ഷ.
ജനങ്ങളുടെ ജാഗ്രതയും സർക്കാരിന്റെ കാര്യക്ഷമായ നടപടികളും ആവശ്യമാണെന്ന് അസോസിയേഷൻ കോഓർഡിനേറ്റർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
പൂജ്യം ശതമാനം പണിക്കൂലിയിൽ സ്വർണാഭരണം നൽകുമെന്ന പരസ്യത്തിലെ അപകടം ജനങ്ങൾ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പണിക്കൂലിയില്ലാതെ സ്വർണാഭരണങ്ങൾ വില്‌ക്കാൻ പ്രയാസമാണ്.
പണിക്കൂലി വാങ്ങാതെ ആഭരണം വിൽക്കുന്ന സ്ഥാപനത്തിൽ നിക്ഷേപിക്കുന്നവർക്ക് 18 മുതൽ 36 ശതമാനം വരെ ലാഭവിഹിതം നൽകുമെന്ന വാഗ്ദാനം അസാധ്യമാണെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |