ടെൽ അവീവ് : ഗാസയിലാകെ ആക്രമണം വ്യാപിപ്പിച്ച ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ലോക ഭൂപടത്തിൽ നിന്ന് ഇസ്രയേൽ തുടച്ചുനീക്കപ്പെടുമെന്നാണ് ഇറാൻ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് തലവൻ മേജർ ജനറൽ ഹൊസൈൻ സലാമി മുന്നറിയിപ്പ് നൽകിയത്.
ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന്റെ പതിന്മടങ്ങ് ശക്തിയുള്ള ആക്രമണം നടത്തും. 48 മണിക്കൂർ കൊണ്ട് ഇസ്രയേൽ തകർന്നടിയുമെന്നും ഹൊസൈൻ സലാമി പറഞ്ഞു.
അതേ സമയം, തെക്കൻ ഗാസയിൽ ഖാൻ യൂനിസിൽ മുന്നേറ്റം തുടരുന്ന ഇസ്രയേൽ കൂടുതൽ മേഖലകളിൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ഹമാസിന്റെ ഷാതി ബറ്റാലിയൻ കമാൻഡർ ഹൈതം ഖുവാജരിയെ വധിച്ചു.
വടക്കൻ ഗാസയിലെ അൽ - നസർ ആശുപത്രിയിൽ അഞ്ച് ശിശുക്കളുടെ ജീർണിച്ച മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഹമാസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. നവംബർ 10ന് ഇസ്രയേൽ സൈന്യം ആശുപത്രി ഒഴിപ്പിച്ചിരുന്നു.
അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതി കേസിന്റെ വിചാരണ പുനരാരംഭിച്ചു.
ഹൂതി ഡ്രോണുകൾ
തകർത്ത് യു.എസ്
ചെങ്കടലിൽ വാണിജ്യ കപ്പലുകൾ ആക്രമിച്ച ഹൂതി ഡ്രോണുകൾ യു.എസ് പടക്കപ്പൽ യു.എസ്.എസ് കാർനി തകർത്തു
മൂന്ന് കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു
ഇസ്രയേൽ അതിർത്തിക്ക് നേരെ ഹിസ്ബുള്ള നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്ക്
15,540
ഗാസയിൽ ഇതുവരെ മരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |