ന്യൂഡൽഹി: ഡൽഹി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് പ്രവർത്തിക്കുന്നെന്ന മാദ്ധ്യമ റിപ്പോർട്ടിന് പിന്നാലെ ഡൽഹി സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഡൽഹി സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു.
ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് വൃക്ക തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 90 ലക്ഷം രൂപ വരെ നൽകി മ്യാൻമറിലെ സാധാരണക്കാരിൽ നിന്ന് വൃക്ക എടുത്ത ശേഷം ലോകത്തിന്റെ പലഭാഗത്തുള്ള സമ്പന്നർക്ക് വൻതുകയ്ക്ക് വിറ്റെന്നാണ് ആരോപണം.
പദ്മശ്രീ ജേതാവായ ഡോ. സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകളെന്നും ആരോപിക്കുന്നു. ആശുപത്രിയുടെ മ്യാൻമറിലെ പ്രതിനിധിയായ ഡോക്ടർ വഴിയാണ് വൃക്കകൾ മാറ്റിവച്ചതെന്നും ഇതിനായി വ്യാജ ഐഡി കാർഡുപയോഗിച്ച് മ്യാൻമറിൽ നിന്ന് ആളുകളെ ഡൽഹിയിലെത്തിച്ചെന്നും പറയുന്നു. വിവാദത്തിന് പിന്നാലെ മ്യാൻമറിലെ പ്രതിനിധിയെ അപ്പോളോ ഗ്രൂപ്പ് പുറത്താക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |