കൊച്ചി: ഫിനാൻഷ്യൽ ടെക്ക് കമ്പനികൾ വഴി ഉപഭോക്താക്കൾക്ക് നൽകുന്ന ചെറു വായ്പകൾക്ക് മുൻനിര ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തുന്നു.
ഈടില്ലാതെ നൽകുന്ന വ്യക്തിഗത വായ്പകൾക്കും ഇൻസ്റ്റന്റ് വായ്പകൾക്കും അധിക വെയ്റ്റേജ് ഏർപ്പെടുത്തിയ റിസർവ് ബാങ്കിന്റെ നടപടിയുടെ ചുവടുപിടിച്ചാണ് ബാങ്കുകളുടെ പുതിയ നീക്കം.
അൻപതിനായിരം രൂപ വരെയുള്ള ചെറു വായ്പകളുടെ എണ്ണം കുറയ്ക്കാൻ പ്രമുഖ ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയായ പേയ്ടിഎം ഇന്നലെ തീരുമാനിച്ചിരുന്നു.
മതിയായ ഈടില്ലാതെ നൽകുന്ന ചെറു വായ്പകളുടെ തിരിച്ചടവ് മുടങ്ങാൻ സാദ്ധ്യതയേറെയാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |