കരുനാഗപ്പള്ളി: ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി മാനുഫാക്ചറിംഗ് മർച്ചന്റ് അസോസിയേഷൻ അംഗത്തെക്കുറിച്ച് ചില കേന്ദ്രങ്ങളിൽ നിന്ന് പടച്ചുവിടുന്ന വാർത്തകൾ അസബന്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് ജി.ഡി.ജെ.എം.എം.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംഘടനയിലെ ചില അംഗങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിൽ സംഘടനാ നേതാക്കൾ അറിയിച്ചു.
ഇത്തരം പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണം. ഇന്ത്യ ഗവൺമെന്റ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്വർണാഭരണങ്ങളാണ് അൽ മുക്താദിർ ജുവലറിയിൽ വില്പന നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിപൂർണമായി അംഗീകരിച്ച് 916, എച്ച്.യു,ഐ.ഡി, ബി.ഐ.എസ് ആഭരണങ്ങളാണ് വിറ്റഴിക്കുന്നത്.
0% പണിക്കൂലി എന്ന വിപ്ളവകരമായ ആശയം കേരളത്തിൽ ആദ്യമായി കൊണ്ടുവന്നത് അൽ മുക്താദിർ ജുവലറിയാണ്. ഇതിനെ തുടക്കത്തിലെ എതിർത്ത ചില നിക്ഷിപ്ത താത്പര്യക്കാരാണ് പുതിയ ആരോപണത്തിന് പിന്നിൽ. ജുവലറിയുടെ വളർച്ചയിൽ അസൂയ പൂണ്ട് നടത്തുന്ന നീക്കങ്ങൾക്കെതിരെ സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി മാനുഫാക്ചറിംഗ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ നാസർ അൽ ഹാദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |