രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് കാതൽ പ്രദർശിപ്പിക്കും
കൊമേഴ്സ്യൽ- കലാമൂല്യ സിനിമകളിൽ മമ്മൂട്ടി ഒരുപോലെ തിളങ്ങിയ വർഷമാണ് പടിയിറങ്ങുന്നത്. 2022 ൽ പിറന്ന മമ്മൂട്ടി കമ്പനി ശക്തമായ ചുവടുറപ്പിച്ച വർഷം എന്നതാണ് മറ്രൊരു പ്രത്യേകത. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിച്ച നൻപകൽ നേരത്ത് മയക്കമാണ് ഈ വർഷം മമ്മൂട്ടിയുടെ ആദ്യ റിലീസ്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷക ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട നൻപകൽ നേരത്ത് മയക്കത്തിൽ ജെയിംസ്, സുന്ദരം എന്നീ രണ്ട് വേഷങ്ങളിൽ മമ്മൂട്ടി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. മമ്മൂട്ടി കമ്പനിയായിരുന്നു നിർമ്മാണം. മമ്മൂട്ടി പൊലീസ് കഥാപാത്രമായി എത്തിയ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ആരാധകർക്ക് വിരുന്ന് ഒരുക്കി. പൊലീസ് കഥാപാത്രമായി എത്തിയ
കണ്ണൂർ സ്ക്വാഡ് നൂറുകോടി ക്ളബിലാണ് ഇടംപിടിച്ചത്. പൂർണമായും മമ്മൂട്ടി സിനിമ എന്ന് കണ്ണൂർ സ്ക്വാഡിനെ വിശേഷിപ്പിക്കാം. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം നവാഗതനായ റോബി വർഗീസ് രാജാണ് സംവിധാനം ചെയ്തത്. മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ച കാതൽ ദ കോർ മൂന്നാം വാരത്തിലും നൂറിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ കാതൽ 9.7 കോടി രൂപ കടന്നു എന്നാണ് റിപ്പോർട്ട്. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. വേറിട്ട പ്രമേയം ആണ് കാതലിന്റെ സവിശേഷത. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് കാതൽ പ്രദർശിപ്പിക്കുന്നുണ്ട്. രാവിലെ 10.45ന് കൈരളി തിയേറ്ററിൽ ആണ് പ്രദർശനം.
മൂന്ന് സ്ക്രീനിംഗ് ഉണ്ട്. കാതൽ നിർമ്മിച്ചതും മമ്മൂട്ടി കമ്പനി. തെലുങ്ക് ചിത്രം ഏജന്റ് ആണ് ഈവർഷം പുറത്തിറങ്ങിയ മറ്റൊരു മമ്മൂട്ടി ചിത്രം.
പുതുവർഷത്തിൽ വമ്പൻ പ്രോജക്ടുകളാണ് ആരാധകർക്കായി ഒരുങ്ങുന്നത്. അതിഥി വേഷത്തിൽ എത്തുന്ന അബ്രഹാം ഒാസ്ലർ ജനുവരി 11ന് റിലീസ് ചെയ്യും. ഭ്രമയുഗം, ബസൂക്ക, ടർബോ എന്നീ ചിത്രങ്ങൾ പിന്നാലെ . ആരാധക ആവേശം വാനോളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |