SignIn
Kerala Kaumudi Online
Saturday, 27 July 2024 9.07 AM IST

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ധനപ്രതിസന്ധിയിൽ

indian

കൊച്ചി: പുതുതലമുറ സ്റ്റാട്ടപ്പുകൾ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനാൽ ആഗോള ഫണ്ടുകളുടെ പണമൊഴുക്ക് മന്ദഗതിലാകുന്നു. നടപ്പുവർഷം ആദ്യ പതിനൊന്ന് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് കേവലം 700 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം മൊത്തം 2500 കോടി ഡോളറാണ് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗായി ലഭിച്ചത്. ആഗോള മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധികളും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ മാന്ദ്യ സാഹചര്യവും സ്റ്റാർട്ടപ്പുകളിലേക്കുള്ള പണമൊഴുക്ക് മൂന്നിലൊന്നായി കുറയാൻ ഇടയാക്കിയെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

ഇക്വിറ്റി നിക്ഷേപത്തിലുണ്ടായ ഇടിവ് മൂലം മുൻനിര സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പലതും പ്രവർത്തന ചെലവിനുള്ള മൂലധനം കണ്ടെത്താൻ ബാങ്ക് വായ്പകളെയും കടപ്പത്രങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. 2017 മുതൽ ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകളിലേക്ക് ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ മുൻപൊരിക്കലുമില്ലാത്ത ആവേശത്തോടെ പണമൊഴുക്കുകയായിരുന്നു. ഗൂഗിൾ, ഫേസ്ബുക്ക് മുതൽ യു.എസിലെയും സിംഗപ്പൂരിലെയും സ്ഥാപനങ്ങളാണ് വിവിധ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ച് ഓഹരി പങ്കാളിത്തം നേടിയത്. ഇതോടെ അഞ്ച് വർഷത്തിനിടെ നൂറിലധികം യൂണികോണുകളാണ് (നൂറ് കോടി ഡോളർ മൂല്യമുള്ള കമ്പനികൾ) ഇന്ത്യയിൽ ഉദിച്ചുയർന്നത്. എന്നാൽ ന‌ടപ്പുവർഷം പുതുതായി യൂണികോൺ പദവി നേടിയ കമ്പനികളുടെ എണ്ണം മുൻവർഷത്തേക്കാൾ 91 ശതമാനം ഇടിഞ്ഞ് രണ്ടായി ചുരുങ്ങി. 2021 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 4,160 കോടി രൂപയുടെ റെക്കാഡ് നിക്ഷേപം ലഭിച്ചതിനു ശേഷമാണ് തുടർച്ചയായി പണമൊഴുക്കിൽ ഇടിവുണ്ടാകുന്നത്. രണ്ടുവർഷത്തിനിടെ ലോകമെമ്പാടും പലിശ നിരക്കിലുണ്ടായ വർദ്ധനയും സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗിനെ പ്രതികൂലമായി ബാധിച്ചു. ആദ്യകാല സ്റ്റാർട്ടപ്പുകളായ സൊമാറ്റോ, നൈക്ക, പോളിസിബസാർ, പേയ്ടിഎം തുടങ്ങിയവ ഈ വർഷം വിജയകരമായിി ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്ത് നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി.

കമ്പനികളുടെ അടച്ചുപൂട്ടൽ കൂടുന്നു

പ്രവർത്തന ചെലവിനുള്ള പണം യഥാസമയം കണ്ടെത്താൻ കഴിയാത്തതിനാൽ ഇന്ത്യൻ സ്റ്റാട്ടപ്പുകൾ പലതും പാതിവഴിയിൽ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഓൺലൈൻ വായ്പകൾ നൽകുന്ന പ്ളാറ്റ്ഫോമായ ബൈ നൗ പേ ലേറ്റർ സെസ്റ്റ് മണി, വൈദഗ്ദ്ധ്യ പരിശീലന വിദ്യാഭ്യാസ സ്ഥാപനമായ ഫ്രന്റ്റോ, ധനകാര്യ പ്ളാറ്റ്ഫോമായ അക്കുഡോ എന്നിവയാണ് ഈ വർഷം പ്രവർത്തനം നിറുത്തിയത്. ഇതോടൊപ്പം മുൻനിര വിദ്യാഭ്യാസ ഓൺലൈൻ പ്ളാറ്റ്ഫോമായ ബൈജൂസ്, ഉഡാൻ. ഓൺലൈൻ വ്യാപാരികളായ ഡെൻസോ തുടങ്ങിയവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.