തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്ഥാനതല ജാഥയായ സമരാഗ്നിയുടെ തിയതിയിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന രാഷ്ട്രീയ പ്രചാരണ ജാഥ 21ന് കാസർകോട് നിന്നാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഈ മാസം അവസാനത്തെ ആഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
ജാഥയിൽ ഉടനീളം പങ്കെടുക്കാനാവില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവസാനമായി ചേരുന്ന നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ബഡ്ജറ്റ്, അടിയന്തര പ്രമേയങ്ങൾ എന്നിവ പ്രതിപക്ഷത്തിന് നിർണായകമാണ്. സമ്മേളനത്തിന് ശേഷം ഭരണ-പ്രതിപക്ഷങ്ങൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും. ആദ്യം കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഒറ്റയ്ക്ക് ജാഥ നയിക്കാനായിരുന്നു തീരുമാനം. എന്നാൽ ജാഥയിലൂടെ യു.ഡി.എഫ് സംവിധാനത്തെ മുഴുവനായി ചലിപ്പിക്കണമെന്ന ആശയമാണ് പിന്നീട് ഉയർന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സാന്നിധ്യം ജാഥയിൽ ഉടനീളം വേണമെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടു..
ജില്ലാതലങ്ങളിൽ ഇരുവരും സംയുക്തമായി പങ്കെടുത്ത യോഗങ്ങൾ വലിയ ചലനമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. സതീശനും മുഴുവൻ സമയവും പങ്കെടുക്കാവുന്ന തരത്തിൽ ജാഥയുടെ തിയതി പുനർ നിർണ്ണയിക്കാനാണ് സാധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |