കൊച്ചി: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി വിഹിതം സംബന്ധിച്ച് മന്ത്രിസഭായോഗം ഉടൻ തീരുമാനമെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 5ന് മുമ്പ് തീരുമാനം നടപ്പാക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഉച്ചഭക്ഷണ പദ്ധതിക്ക് ഓരോ മാസവും മുൻകൂറായി തുക അനുവദിക്കണമെന്നും മുട്ട, പാൽ വിതരണത്തിന് പ്രത്യേക ഫണ്ട് വേണമെന്നുമാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷനും കേരള പ്രൈവറ്റ് സെക്കൻഡറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷനുമടക്കം നൽകിയ ഹർജികളിലാണ് നിർദ്ദേശം. നിരക്ക് വർദ്ധനയിൽ ജനുവരി 16ന് മുമ്പ് തീരുമാനമെടുക്കുമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |