ക്വാലാലംപുർ: മലേഷ്യയുടെ പുതിയ രാജാവായി ജോഹോർ സംസ്ഥാനത്തെ സുൽത്താനായ ഇബ്രാഹിം ഇസ്‌കന്ദർ (65) ചുമതലയേറ്റു. 1984 -1989 കാലയളവിൽ മലേഷ്യൻ രാജാവായിരുന്ന സുൽത്താൻ ഇസ്കന്ദർ ഇസ്മയിലിന്റെ മകനാണ്. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കി 16ാമത്തെ രാജാവായ അൽ - സുൽത്താൻ അബ്‌ദുള്ള ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
റിയൽ എസ്റ്റേറ്റ്, ഖനനം, പാം ഓയിൽ, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന വൻ വ്യവസായ സാമ്രാജ്യത്തിനുടമയാണ് മോട്ടോർ സൈക്കിളുകളുടെ കടുത്ത ആരാധകനായ ഇസ്‌കന്ദർ. രാജ സരിത്ത് സോഫിയ ആണ് ഭാര്യ. പരേതനായ അബ്ദുൾ ജലീൽ അടക്കം ആറ് മക്കളുണ്ട്.
മലേഷ്യയിൽ രാജാവിന്റേത് ആലങ്കാരിക പദവിയാണ്. എന്നാൽ, രാജ്യത്തിനകത്തും സിംഗപ്പൂർ, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളിലുമായുള്ള ഇസ്കന്ദറിന്റെ വ്യാവസായിക, സാമ്പത്തിക ബന്ധങ്ങൾ രാജ്യത്തിന്റെ നയങ്ങളിൽ സ്വാധീനം ചെലുത്തിയേക്കും.
ശതകോടീശ്വരൻ
രാജ്യത്തെ അതിസമ്പന്നരിൽ ഒരാൾ
570 കോടി ഡോളറിന്റെ സ്വത്ത്
300ലേറെ ആഡംബര കാറുകൾ. ഇദ്ദേഹത്തിന്റെ കുടുംബത്തിന് അഡോൾഫ് ഹിറ്റ്ലർ സമ്മാനിച്ചെന്ന് കരുതപ്പെടുന്ന കാറും
സ്വകാര്യ സൈന്യം
ഗോൾഡ് ആൻഡ് ബ്ലൂ ബോയിംഗ് 737 അടക്കം സ്വകാര്യ ജെറ്റുകളുടെ നിര
രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ യു - മൊബൈലിൽ 24% ഓഹരി
സ്വകാര്യ, പൊതു കമ്പനികളിൽ 58.8 കോടി ഡോളറിന്റെ അധിക നിക്ഷേപം
സിംഗപ്പൂരിൽ 400 കോടി ഡോളർ മൂല്യമുള്ള ഭൂസ്വത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |