കൊല്ലം: പഴകിയ പച്ചക്കറികൾ നൽകിയത് ചോദ്യം ചെയ്തതിന് ദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ച പച്ചക്കറി വ്യാപാരി പിടിയിൽ. തഴവ ഗ്രീൻവില്ലയിൽ സജി(58) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തഴവ പഞ്ചായത്ത് ഓഫീസിന് സമീപം പ്രതി നടത്തുന്ന പച്ചക്കറി കടയിൽ നിന്ന് പച്ചകറിക്കിറ്റ് വാങ്ങിയ തൊടിയുർ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മർദ്ദനമേറ്റത്. പച്ചക്കറിക്കിറ്റിൽ പഴകിയ പച്ചക്കറികൾ ഉണ്ടെന്ന് പറഞ്ഞതോടെയാണ് പ്രകോപിതനായ പ്രതി ഇരുവരെയും ആക്രമിച്ചത്.
കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിഹാസ്, ഷമീർ, ഷാജിമോൻ എ.എസ്.ഐ സന്തോഷ് എസ്.സി.പി.ഓ മാരായ രാജീവ്, ഹാഷിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |