കൊച്ചി: ഡയറക്ടർ ബോർഡിൽ ആവശ്യത്തിന് പ്രൊഫഷണലുകളില്ലാത്തതിനാൽ പ്രമുഖ പൊതു മേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഓയിൽ ആൻഡ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ(ഒ.എൻ.ജി.സി), ഗെയിൽ തുടങ്ങിവർക്ക് ഓഹരി എക്സ്ചേഞ്ചുകൾ പിഴ ചുമത്തി. തുടർച്ചയായ മൂന്നാം പാദത്തിലാണ് ഈ കമ്പനികളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഹിന്ദുസ്ഥാൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഓയിൽ ഇന്ത്യ, മാംഗ്ലൂർ റിഫൈനറി എന്നിവയ്ക്കും പിഴയുണ്ട്. ഈ സ്ഥാപനങ്ങൾ ചേർന്ന് 32.5 ലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒ.എൻ.ജി.സി, എച്ച്.പി.സി.എൽ, എം.ആർ.എി.എൽ, ഗെയിൽ, ഓയിൽ ഇന്ത്യ എന്നിവയിൽ സ്വതന്ത്ര ഡയറക്ടർമാർ ആവശ്യത്തിനില്ല. ഐ.ഒ.സിയുടെ ഡയറക്ടർ ബോർഡിൽ ആവശ്യമായ വനിതാ പ്രാതിനിധ്യമില്ലാത്തതാണ് വിഷയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |