കൊച്ചി: നിർണായകമായ ലോക വ്യാപാര സംഘടനയുടെ(ഡബ്‌ള്യു.ടി.ഒ) ചർച്ചകളിൽ ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ അസാന്നിദ്ധ്യത്തിൽ ആശങ്കാകുലരായി വ്യവസായ ലോകം. അബുദാബിയിൽ ഇന്നലെ ആരംഭിച്ച ലോക വ്യാപാര സംഘടനയുടെ നാല് ദിന ചർച്ചകളിൽ മത്സ്യബന്ധനം, ഡിജിറ്റൽ വ്യാപാര ചുങ്കം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ താത്പര്യങ്ങൾ സംരംക്ഷിക്കാൻ വാണിജ്യ മന്ത്രിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ടെക്സ്റ്റയിൽ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് ആദ്യ ദിന ചർച്ചകളിൽ പീയുഷ് ഗോയലിന് പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇന്ന് വൈകിട്ടോടെ മന്ത്രി ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ പ്രതിനിധികൾ പറയുന്നു.
അതേസമയം ഇത്തവണത്തെ വ്യാപാര സംഘടനയുടെ ചർച്ചകളിൽ മികച്ച പങ്കാളിത്തമാണെന്നും ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രതിനിധിയുടെ അഭാവം തീരുമാനങ്ങളെ ബാധിക്കില്ലെന്നും ഡബ്‌ള്യു.ടി.ഒ ഡയറക്ടർ ജനറൽ എൻഗോസി ഒക്കോൻജി ഇവേല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |