കോട്ടയം: ശബരിമലയിൽ അരവണ നിർമിക്കുന്നതിന് ജൈവ ഏലക്ക കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ നൽകുമെന്ന് ചെയർപേഴ്സൺ ലതികാ സുഭാഷ്, മാനേജിംഗ് ഡയറക്ടർ ജോർജ് മാത്തച്ചൻ എന്നിവർ പറഞ്ഞു.
വനവിഭവമായി ശേഖരിക്കുന്ന ആറ് ടൺ ജൈവ ഏലക്ക ശബരിമലയിലേക്ക് നൽകും. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഏലക്കയിലെ കീടനാശിനി അംശം മൂലം അരവണ വിൽപ്പന ഹൈക്കോടതി നിരോധിച്ചതിനാൽ ദേവസ്വം ബോർഡിന് വലിയ നഷ്ടമുണ്ടായിരുന്നു.
വനവിഭവങ്ങൾ ,ഏലം, കാപ്പി, തേയില തടി വില്പനയ്ക്ക് പുറമേ ടൂറിസം വരുമാനവും നേട്ടമായി. അരിപ്പയിൽ അഞ്ച് കോട്ടേജ് നിർമ്മിച്ചു. മീശപ്പുലിമല അടക്കം കോർപ്പറേഷന്റെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക പാക്കേജിലൂടെ വരുമാനംകൂടിയെന്നും ലതികാ സുഭാഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |