ന്യൂഡൽഹി : രണ്ടു കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ പൊലീസ് കോൺസ്റ്റബിളാകാൻ കഴിയില്ലെന്ന ചട്ടം ശരിവച്ച് സുപ്രീംകോടതി. രാജസ്ഥാൻ പൊലീസ് സബോർഡിനേറ്റ് സർവീസ് റൂൾസിലെ ചട്ടം വിവേചനമല്ലെന്നും, ഭരണഘടനാ വിരുദ്ധമല്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും നിരീക്ഷിച്ചു.
2002 ജൂൺ ഒന്നുമുതലാണ് ചട്ടം പ്രാബല്യത്തിൽ വന്നത്. സർക്കാർ നടപടി ചോദ്യം ചെയ്ത് വിമുക്തഭടൻ കൂടിയായ ഉദ്യോഗാർത്ഥിയാണ് കോടതിയെ സമീപിച്ചത്. 2002 ജൂൺ ഒന്നിന് ശേഷം തനിക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചുവെന്ന് പരാതി ഉന്നയിക്കുകയായിരുന്നു. സർക്കാരിന്റെ നയപരമായ വിഷയമാണെന്ന് വ്യക്തമാക്കി രാജസ്ഥാൻ ഹൈക്കോടതി ഹർജി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |