കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ ഗവർണർ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഗവർണറുടെ നാമനിർദ്ദേശത്തെ ചോദ്യം ചെയ്ത്, സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന അരുണിമ അശോക്, ടി.എസ്. കാവ്യ, നന്ദകിഷോർ, പി.എസ്. അവന്ത് സെൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിർദ്ദേശം.
അഭിഷേക് ഡി. നായർ, എസ്.എൽ. ധ്രുവിൻ, മാളവിക ഉദയൻ, സുധി സുധൻ എന്നിവരെയാണ് ചാൻസലർ നാമനിർദ്ദേശം ചെയ്തത്. ഹർജി പരിഗണിക്കുന്ന 18ന് മുമ്പ് വിശദീകരണം നൽകാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |