ഉദിയന്‍കുളങ്ങര : പൊള്ളുന്ന വെയിലില്‍ 11 രൂപയ്ക്ക് വേണ്ടിയുള്ള 80 കാരന്റെ അദ്ധ്വാനം നൊമ്പരമാവുന്നു. റസല്‍പുരം പുന്നക്കാട് ലക്ഷംവീട് കോളനിയില്‍ ബാബുവിന്റെ ജീവിതകഥ ഏവരെയും ഈറനണിയിക്കുന്നതാണ്. വലതു കാലിന് സ്വാധീനക്കുറവുള്ള ബാബു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
ശാരീരിക അസ്വസ്ഥതകളും വാര്‍ദ്ധക്യരോഗങ്ങളും അലട്ടാന്‍ തുടങ്ങിയതോടെ തെങ്ങുകയറ്റ തൊഴിലിനു പോവാന്‍ കഴിയാതായി. ഇപ്പോള്‍ റോഡുകളിലും ഓടകളിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന കുപ്പികള്‍ പെറുക്കിയെടുത്താണ് ഉപജീവനം നയിക്കുന്നത്.
പൊള്ളുന്ന വെയിലില്‍ കിലോമീറ്ററോളം നടന്ന് ശേഖരിക്കുന്ന കുപ്പികള്‍ ഒരു ചാക്ക് തികഞ്ഞാല്‍ 11 രൂപ പ്രതിഫലം ലഭിക്കും. ഒരു ദിവസം ഒന്നും രണ്ടും ചാക്കുകള്‍ മാത്രമാണ് ബാബുവിന് നിറയ്ക്കാനാവുന്നത്. നിറഞ്ഞ ചാക്കുകള്‍ കെട്ടിയെടുത്ത് കിലോമീറ്ററുകള്‍ വീണ്ടും നടന്നുപോയി വേണം തൂക്കി വില്‍ക്കാന്‍.
കിടപ്പു രോഗിയായ ഭാര്യ തങ്കമണിക്ക് മരുന്ന് വാങ്ങാന്‍ ദിവസവും 200 രൂപയോളം വേണ്ടിവരും. എന്നാല്‍ അതിനുള്ള തുക കണ്ടെത്താന്‍ ബാബുവിന് കഴിയാറില്ല. ആശാവര്‍ക്കര്‍ നല്‍കുന്ന മരുന്നാണ് തങ്കമണിക്ക് ഏക ആശ്രയം. കോളനിയിലെ ഇരുമുറി വീട്ടില്‍ കഴിയുന്ന ഈ ദമ്പതികള്‍ക്ക് മക്കളില്ല.
ദുര്‍ഗന്ധം വഹിക്കുന്ന ഓടകളില്‍ നിന്നും മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം കുപ്പികള്‍ പെറുക്കുമ്പോഴും ബാബുവിന് പരാതികളില്ല, മുഖത്തൊരു ചെറുപുഞ്ചിരി മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |