കൊച്ചി: ഉപഭോക്താക്കൾക്ക് വൃക്തിഗത വായ്പകൾ നൽകുന്നതിനായി പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മും മുത്തൂറ്റ് ഫിനാൻസും ചർച്ച ആരംഭിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം എസ്.എം.എഫ്.ജി ഇന്ത്യ ക്രെഡിറ്റ്, ശ്രീറാം ഫിനാൻസ് എന്നിവയുമായി ചേർന്ന് പേടിഎം വ്യക്തിഗത വായ്പാ വിതരണം വീണ്ടും ആരംഭിച്ചിരുന്നു. പത്ത് ദിവസത്തിനിടെ പേടിഎം പ്‌ളാറ്റ്‌ഫോമിലൂടെ 500 കോടി രൂപയിലധികമാണ് വായ്പയായി നൽകിയത്. ഉപഭോക്താക്കളെ അറിയുകയെന്ന മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പേടിഎം പേയ്‌മെന്റ് ബാങ്കിന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും മറ്റ് ധനകാര്യ സേവനങ്ങൾ നൽകുന്നതിനും മാർച്ച് 15ന് ശേഷം റിസർവ് ബാങ്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |