SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.59 AM IST

ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതിത്തന്നെ; രജനീകാന്തിനെതിരെ ഐ പി സി 302  അടക്കമുള്ള  വകുപ്പുകൾ  ചുമത്തി

vinod

തൃശൂർ: ടി ടി ഇ വിനോദിന്റെ കൊലപാതകത്തിൽ എഫ് ഐ ആർ പുറത്ത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി രജനീകാന്ത് ടി ടി ഇയെ തള്ളിയിട്ടതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. പ്രതിക്കെതിരെ ഐ പി സി 302 അടക്കമുള്ള വകുപ്പുകൾ ചുമത്തി.

മുളങ്കുന്നത്ത് കാവ് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടി ടി ഇ ടിക്കറ്റ് ചോദിച്ചത്. എസ് 11 കോച്ചിലെ വാതിലിന് സമീപമായിരുന്നു ടി ടി ഇ നിന്നത്. പ്രതി പിന്നിൽ നിന്ന് രണ്ട് കൈകൾ കൊണ്ടും വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ് ഐ ആറിലുള്ളത്.


രജനീകാന്ത് മദ്യലഹരിയിലായിരുന്നുവെന്നും വിനോദിനോട് പ്രശ്നമുണ്ടാക്കിയെന്നും ദൃക്സാക്ഷി ഇസ്‌മയിൽ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിനോദ് ടിക്കറ്റ് ചോദിച്ചതും പ്രതി തെറി വിളിച്ചു. തെറി വിളിക്കുന്നത് നിർത്താതായതോടെ ടി ടി ഇ പാലക്കാട് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടു. തന്നെപ്പറ്റിയാണ് ഫോണിൽ സംസാരിക്കുന്നതെന്ന് മനസിലാക്കിയതോടെ വിനോദിനെ തള്ളിയിടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ തന്നെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇസ്മയിൽ പറഞ്ഞു.


എറണാകുളം - പാറ്റ്‌ന എക്‌സ്പ്രസിൽ ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയിൽ വെളപ്പായ ഓവർബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FIR, TTE, MURDERCASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.