ആലപ്പുഴ : കേരള ഫയർഫോഴ്സിലെ ആദ്യ ബാച്ച് വനിതാ ഉദ്യോഗസ്ഥരായ 82പേർ വിയ്യൂരിലെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ ആറ് മാസത്തെ പരിശീലനത്തിനുശേഷം ജില്ലാ ഫയർ സ്റ്റേഷനുകളിൽ നിയമിതരായി.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം സ്റ്റേഷനുകളിൽ 15 വീതവും മറ്റ് ജില്ലാ യൂണിറ്റുകളിൽ അഞ്ച് പേരെ വീതവുമാണ് നിയമിച്ചത്. സംവരണ നിയമനത്തിൽ അഞ്ച് തസ്തികകളിൽ ഒന്ന് പട്ടിക ജാതി, പട്ടിക വർഗമാണ്. ഈ വിഭാഗം ഇല്ലാത്ത യൂണിറ്റുകളിൽ വനിതാ ജീവനക്കാരുടെ എണ്ണം നാലിൽ ഒതുങ്ങി. അറ് മാസത്തെ സ്റ്റേഷൻ പരിശീലനം കൂടി പൂർത്തിയാക്കണം. മലകയറ്റം, ഇരുപതടി സ്‌കൂബാ ഡൈവിംഗ്, പുക മുറികളിലെ പരിശീലനം, രക്ഷാ പ്രവർത്തനം തുടങ്ങിയ പരിശീലനമാണ് ലഭിച്ചത്.
ചരിത്രത്തിന്റെ ഭാഗമാകാൻ പൊലീസിനെ ഉപേക്ഷിച്ചു !
സ്ത്രീ - പുരുഷ വേർതിരിവില്ലാതെ പരിശീലനം ലഭിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി ആലപ്പുഴ ഫയർ യൂണിറ്റിലെ വനിതാ ഫയർ റെസ്ക്യു ഓഫീസർമാരായ ഡി.സ്വാതികൃഷ്ണ, ബി.അഞ്ജലി, എൻ.ആർ.ദർശന, സി.വി.ശ്രീന എന്നിവർ പറഞ്ഞു. ജില്ലയിലെ ആദ്യ നാല് റാങ്കുകാരാണിവർ. എസ്.സി ഉദ്യോഗാർത്ഥി ഇല്ലാത്തതിനാൽ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആലപ്പുഴ യൂണിറ്റിലെത്തിയ നാലിൽ മൂന്ന് പേർക്കും പൊലീസിലും നിയമനം ലഭിച്ചെങ്കിലും ആദ്യ വനിതാ ഫയർ ഓഫീസർ ബാച്ചിന്റെ ഭാഗമാകണമെന്ന് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |