കൊല്ലം: ഇരവിപുരം സ്വദേശിയായ അഞ്ജിത ഹ്യൂബർട്ട് മൂന്നാം ശ്രമത്തിൽ സ്വന്തമാക്കിയത് 726 -ാം റാങ്ക്. കഴിഞ്ഞ വർഷം സിവിൽ സർവീസ് പരീക്ഷയിൽ 533-ാം റാങ്ക് നേടിയ അഞ്ജിതയ്ക്ക് ഐ.പി.എസ് ലഭിച്ചിരുന്നു. നിലവിൽ ഹൈദ്രാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാഡമിയിൽ ട്രെയിനിംഗിലാണ്. പരിശീലനത്തിടെയായിരുന്നു മൂന്നാം ശ്രമം. ആദ്യശ്രമത്തിൽ ഇന്റർവ്യൂ വരെ എത്തിയെങ്കിലും പരാജയപ്പെട്ടു. ആയുർവേദ ഡോക്ടറായ അഞ്ജിത കോളേജ് പഠനകാലത്താണ് സിവിൽ സർവീസ് ഗൗരവമായി കാണുന്നത്. 2020 ൽ പഠനം പൂർത്തിയാക്കിയ ഉടൻ തയ്യാറെടുപ്പ് ആരംഭിച്ചു. സ്വന്തമായിട്ടായിരുന്നു പഠനം. പൊളിറ്റിക്കൽ സയൻസായിരുന്നു ഐച്ഛിക വിഷയം. ഡോക്ടറായി പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സമയത്തെ ഇടവേളകളായിരുന്നു പഠന സമയം. ഇരവിപുരമാണ് സ്വദേശമെങ്കിലും കുടുബത്തോടൊപ്പം തെന്മലയിലാണ് താമസം. മാതാവ് സോണിയ ഫെർണാണ്ടസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്റ്റാറ്റിറ്റിക്കൽ അസിസ്റ്രന്റായി ജോലിചെയ്യുന്നു. പരേതനായ ഹ്യൂബർട്ട് സേവ്യറാണ് പിതാവ്. സഹോദരൻ അജോ ഹ്യൂബർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |