കൊച്ചി: പന്ത്രണ്ടാമത് കേരള ട്രാവൽ മാർട്ടിന് (കെ. ടി. എം) മികച്ച പ്രതികരണം. 495 രാജ്യാന്തര പ്രതിനിധികൾ ഉൾപ്പെടെ 1,810 രജിസ്ട്രേഷനുകളാണ് ഇതുവരെ ലഭിച്ചത്. യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, റഷ്യ, ബ്രിട്ടൻ, കാനഡ, ഗൾഫ് രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് പുറമെ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. വെഡിംഗ് ഡെസ്റ്റിനേഷനെന്ന നിലയിൽ കേരളത്തെ വിപണനം ചെയ്യുന്നതിന് കെ.ടി.എമ്മിൽ പദ്ധതിയുണ്ട്.
കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര സാമുദ്രിക കൺവെൻഷൻ സെന്ററിൽ സെപ്തംബർ 26 മുതൽ 29 വരെയാണ് മാർട്ട് നടക്കുന്നത്.
അഭൂതപൂർവമായ പ്രതികരണമാണ് ഇത്തവണയെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. മഹാരാഷ്ട്ര (350), ഡൽഹി (152) ഗുജറാത്ത് (140) സംസ്ഥാനങ്ങളിൽ നിന്നാണ് ആഭ്യന്തര ബയർമാർ രജിസ്റ്റർ ചെയ്തത്. സ്റ്റാളുകൾക്കായി 364 പേർ താല്പര്യം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |