SignIn
Kerala Kaumudi Online
Monday, 06 May 2024 7.59 AM IST

കവർച്ച മുതലിൽ ഗ്രാമത്തിൽ റോഡുകളും ചികിത്സാ, വിവാഹ ധനസഹായങ്ങളും; നാട്ടിൽ ചാരിറ്റി ഹീറോയാണ് ഇർഫാൻ

robbery

കൊച്ചി: 2008ൽ റോബിൻഹുഡ് സിനിമ സംവിധാനം ചെയ്യുമ്പോൾ പോലും ജോഷി ചിന്തിച്ചുകാണില്ല, തന്റെ വീട്ടിൽ റോബിൻഹു‌ഡ് മോഡൽ മോഷണം നടക്കുമെന്ന്. വർഷങ്ങൾക്ക് ഇപ്പുറം നടന്ന ആ വൻ കവർച്ചയ്ക്ക് ഒടുവിൽ സിനിമാ സ്റ്റൈൽ ക്ലൈമാക്സ്. സിനിമയിൽ എ.ടി.എമ്മിൽ നിന്ന് പണം അപഹരിച്ച് സാധാരണക്കാർക്ക് നൽകുന്നതാണെങ്കിൽ യഥാർത്ഥ സംഭവത്തിൽ ആഡംബര വീടുകളിലെ കവർച്ചയാണെന്ന് മാത്രം. 13 സംസ്ഥാനങ്ങളിലായി 40ലധികം കവർച്ചാ കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഷാദ് നാട്ടുകാരുടെ ആവശ്യമറിഞ്ഞ് പണം വാരിക്കോരി നൽകുന്ന ചാരിറ്റിക്കാരനാണ്.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ മോഡലാണ് ഇർഫാനും പിന്തുടരുന്നത്. സമ്പന്നവീടുകളും സ്ഥാപനങ്ങളും മാത്രമേ ലക്ഷ്യംവയ്ക്കൂ. 2021ൽ തിരുവനന്തപുരത്ത് പ്രമുഖ ജ്വല്ലറിയുടമയുടെ വീട്ടിലെ കവ‌ർച്ചയിലൂടെയാണ് ഇയാളുടെ പേര് കേരളാ പൊലീസിന്റെ രേഖയിൽ പതിയുന്നത്. അന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയും കവർന്നു. ഏപ്രിൽ 14നായിരുന്നു കവർച്ച. തൊട്ടടുത്ത മാസം മറ്റൊരു കേസിൽ ഇയാൾ ഗോവയിൽ പിടിയിലായി. കൊവിഡ് വ്യാപനമായതിനാൽ ഇർഫാനെ കേരളാ പൊലീസിന് കസ്റ്റ‌ഡിയിൽ കിട്ടിയില്ല. നാല് മാസം മുമ്പാണ് ഇർഫാൻ ജയിൽമോചിതനായതെന്നാണ് വിവരം.

സൂപ്പർ ചോ‌ർ, ജാഗ്വാർ തീഫ് എന്നീ വിളിപ്പേരും മുഹമ്മദ് ഇർഫാനുണ്ട്. നാട്ടുകാരുടെ ഹീറോയായ ഇർഫാൻ 2010ൽ ആദ്യമായി മോഷണത്തിന് ഇറങ്ങിയ. ഡൽഹി ന്യൂ ഫ്രണ്ട് കോളനിയിലെ കവർച്ചാ കേസിൽ 2013ൽ ആദ്യമായി അറസ്റ്റ്. ഡൽഹി, ബംഗാൾ ജയിലുകളിൽ തടവ്. പിന്നീട് ഡൽഹി. ബംഗളൂരു, ഹൈദരാബാദ്, കൽക്കത്ത തുടങ്ങിയ സമ്പന്ന കോളനികളിൽ ബീഹാർ റോബിൻഹുഡ് വിളയാടി.

ഭാര്യ ഗുൽഷൻ പർവീൺ ബീഹാറിലെ സീതാമർഹി പഞ്ചായത്ത് അംഗമാണ്. പഞ്ചായത്തിന്റെ ബോർഡ് വച്ച കാറുമായാണ് കൊച്ചിയിൽ എത്തിയത്. ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഹണിച്ച് പ്രേമിച്ച് വിവാഹിതരായതാണ്. പിന്നീട് ഹോട്ടലും തുണിക്കടയും നടത്തി പൊളിഞ്ഞു. ശേഷമാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. ചാരിറ്റി ഹീറോയായ ഇർഫാന്റെ പേരിൽ പ്രചാരണം നടത്തിയ ഗുൽഷൻ വൻഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കവർച്ചാ മുതലിൽ നിന്ന് ഒരുകോടി മുടക്കി സ്വന്തം ഗ്രാമമായ ജോഗിയയിൽ 7 റോഡുകളും നിർമ്മിച്ചു. കട്ടെടുക്കുന്ന പണത്തിന്റെ 20 ശതമാനം ചികിത്സാ, വിവാഹ ധനസഹായത്തിനും ഇയാൾ നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ROBBERY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.