കൊൽക്കത്ത: ബി.ജെ.പിക്ക് 35 സീറ്റ് തന്നാൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ബംഗാൾ കരന്റിഗിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനും മമതയ്‌ക്കും പൗരത്വഭേദഗതി നിയമത്തിൽ തൊടാൻ ധൈര്യമില്ല. പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർത്ഥികൾക്കും പൗരത്വം ലഭിക്കും.
അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ നരേന്ദ്രമോദിക്കേ കഴിയൂ. തൃണമൂലിന്റെ അഴിമതി കാരണം ജനം കഷ്ടപ്പെടുകയാണ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ വടക്കൻ ബംഗാളിൽ എയിംസ് കൊണ്ടുവരുമെന്നും ഷാ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസത്തെ റാലികളിൽ ബി.ജെ.പിക്കെതിരെ മമതാബാനർജി ആഞ്ഞടിച്ചിരുന്നു. പരാജയം തിരിച്ചറിഞ്ഞ ബി.ജെ.പി പരിഭ്രാന്തിയിലാണെന്നും ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |