തിരുപ്പതി: എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ഇക്കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ആന്ധ്രയിൽ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരേ സമയത്താണ് നടക്കുന്നത്. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ധാരാളം സമയവും ഊർജവും ലാഭിക്കാനാകും. അഴിമതിയിലൂടെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശിന്റെ കടം 13.5 ലക്ഷം കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായി. ജഗൻ മോഹൻ റെഡ്ഡിയുടെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി സഖ്യത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |