മലപ്പുറം: അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബിന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി കോട്ടപ്പടിയിൽ കണ്ടെത്തിയ സ്ഥലം എട്ടു മാസമായിട്ടും വിട്ടുനൽകാതെ വിദ്യാഭ്യാസ വകുപ്പ്. കോട്ടപ്പടിയിലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് പിറകിലെ 25 സെന്റ് സ്ഥലം ലാബിനായി വിട്ടുനൽകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക വിദ്യാഭ്യാസ വകുപ്പിന് സെപ്തംബറിൽ അപേക്ഷ നൽകിയിരുന്നു. ലാബിന് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയാൻ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി ലഭിക്കേണ്ടതുണ്ട്. ഏപ്രിൽ 29ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിൽ തീരുമാനമെടുത്ത ശേഷം റവന്യൂ വകുപ്പിലേക്കും തുടർന്ന് ആരോഗ്യവകുപ്പിലേക്കും സ്ഥലം കൈമാറും. ഇതിന് എത്ര കാലതാമസം വരുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ മറുപടിയില്ല.
കോട്ടപ്പടിയെങ്കിൽ തിരക്ക് കൂടും
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ലാബിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചിട്ടില്ല.
കെ.പി.രമേശ് കുമാർ, ഡി.ഡി.ഇ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |