SignIn
Kerala Kaumudi Online
Saturday, 27 July 2024 11.56 AM IST

റീൽസിന് വേണ്ടി നടുറോഡിൽ തോക്ക് ചൂണ്ടി ഇൻഫ്ലുവൻസറുടെ ഡാൻസ്; പ്രതികരിച്ച് പൊലീസ്

influencer

ലക്‌നൗ: ദിവസവും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാൻ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് ആളുകൾ പങ്കുവയ്ക്കുന്നത്. അടുത്തിടെ വാഹനത്തിൽ കെട്ടിയിട്ട യുവാവിന്റെ വീഡിയോയും വലിയ രീതിയിൽ വിവാദമായിരുന്നു. ഇപ്പോഴിതാ തോക്ക് ചൂണ്ടി നിൽക്കുന്ന ഒരു ഇൻഫ്ലുവൻസറുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ലക‌്‌നൗവിലാണ് സംഭവം.

ഒരു യുവതി തോക്ക് പിടിച്ച് നടുറോഡിൽ നിന്ന് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. യൂട്യൂബർ സിമ്രാൻ യാദവ് എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളതെന്നാണ് വിവരം. ഇവർ ഇൻസ്റ്റാഗ്രാം റീലിന് വേണ്ടിയാണ് ഇത്തരമൊരു വീഡിയോ എടുത്തത്. ഈ വീഡിയോ അഡ്വക്കേറ്റ് കല്യാൺജി ചൗധരി എന്ന എക്സ് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ലക്‌നൗവിലെ തെരുവിൽ ഇൻഫ്ലുവൻസർ സിമ്രാൻ യാദവ് തോക്ക് ചൂണ്ടി നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു', എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. പൊലീസിനെയും വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.

വീഡിയോ വെെറലായതിന് പിന്നാലെ ലക്‌നൗ പൊലീസ് പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. സോഷ്യൽ മീഡിയയിലെ ഉപയോക്താക്കളും വീഡിയോ കണ്ട് രോഷം പ്രകടിപ്പിച്ചു. യുവതിക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നാണ് പലരുടെയും അഭിപ്രായം.

'എന്തിനാണ് യുവതി തോക്ക് കാണിക്കുന്നത്. ഒരു ഇൻഫ്ലുവൻസർ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല', 'യുവതിയുടെ ബാക്കിയുള്ള റീലുകളും പരിശോധിക്കണം. നടപടിയെടുക്കണം' ഇങ്ങനെ നിരവധി കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്. സിമ്രാൻ യാദവിന് ഇൻസ്റ്റാഗ്രാമിൽ 2.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും യുട്യൂബിൽ 1.8 ദശലക്ഷത്തിലധികം സബ്സ്ക്രൈബേർസുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INFLUENCER DANCES, INSTAGRAM REEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.