തൃശൂർ: കുതിരാനിൽ വൻ ലഹരി മരുന്ന് വേട്ട. 42 ഗ്രാം തൂക്കം വരുന്ന എം ഡി എം എ അടക്കമുള്ള ലഹരിമരുന്നുകളാണ് തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പൊലീസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ പൂത്തോൾ സ്വദേശിയായ കുറ്റിച്ചിറ വീട്ടിൽ വിഷ്ണുവിനെ (28) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മണ്ണുത്തി, പീച്ചി ഭാഗങ്ങളിൽ വിദ്യാർത്ഥികളടക്കം രാസലഹരികൾ ഉപയോഗിക്കുന്നു എന്നുള്ള പരാതികളെ തുടർന്നാണ് പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും കുതിരാനിലടക്കം വ്യാപകമായ പരിശോധന നടത്തിയത്. ബംഗളൂരുവിൽ നിന്ന് സമ്മാനരീതിയിൽ ലഹരി വസ്തുക്കൾ മുൻപും കൊണ്ടുവന്ന് വില്പന നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ വിഷ്ണു സമ്മതിച്ചിട്ടുണ്ട്.
പുതിയ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ വേണ്ടി വളരെ അപൂർവമായി കിട്ടുന്ന അതിമാരക രാസ ലഹരി പോലും എം ഡി എം എയ്‌ക്കൊപ്പം കൊണ്ടുവന്നിരുന്നു. പീച്ചി എസ് ഐ അമീർ അലി വി, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐ ആയ സുവ്രതകുമാർ എൻജി, എഎസ്‌ഐ ജീവൻ ടി വി, സിപിഓ ലികേഷ് എംഎസ്, വിപിൻ, പീച്ചി സ്റ്റേഷനിലെ പോലീസുകാരായ ഫ്രിൻസൺ പി എഫ്, മഹേഷ് സിഎസ്, മനാസ്,സനൽ ഓ ബിയും ഹൈവേ പൊലീസും ചേർന്നാണ് ലഹരി മരുന്ന് വേട്ട നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |