ബംഗളൂരു: തുടർച്ചയായ അഞ്ചാം ജയവുമായി ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേഓഫ് പ്രതീക്ഷ നിലനിറുത്തി. തോൽവി ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴലാണ്. ജയത്തോടെ ബംഗളൂരു ഡൽഹിയെ ആറാം സ്ഥാനത്താക്ക് പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി.
ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമിയിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി 19.1 ഓവറിൽ 140 റൺസിന് ഓൾഔട്ടായി. വിലക്ക് ലഭിച്ച പന്തിന് പകരം നായകനായ അക്ഷർ പട്ടേലാണ് (39 പന്തിൽ 57) ഡൽഹിയുടെ ടോപ് സ്കോറർ. ഷായ് ഹോപ്പ് (29), ജേക്ക് ഫ്രേസർ മക്‌ഗുർക് (21) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 30 റൺസെടുക്കുന്നതിനിടെ ഡൽഹിക്ക് 4 വിക്കറ്റ് നഷ്ടമായിരന്നു. ജേക്കിന്റെയും സ്റ്റബ്‌സിന്റെയും (4) റണ്ണൗട്ടുകൾ ഡൽഹിയുടെ തോൽവിയിൽ നിർണായമായി. യഷ് ദയാൽ ആർ.സി.ബിക്കായി 3 വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി.
അർദ്ധ സെഞ്ച്വറി നേടിയ രജത് പട്ടീദാറാണ് (32 പന്തിൽ 52) ആർ.സി.ബിയുടെ ടോപ് സ്കോറർ.
വിൽ ജാക്സ് (41), കാമറൂൺ ഗ്രീൻ (പുറത്താകാതെ 32), വിരാട് കൊഹ്ലി (13 പന്തിൽ 27 എന്നിവരും നല്ല പ്രകടനം കാഴ്ചവച്ചു. ആർ.സി.ബി ജേഴ്സിയിൽ വിരാട് കൊഹ്ലിയുടെ 250-ാം മത്സരമായിരുന്നു ഇത്.
ഡൽഹിക്കായി റാസിക് സലാമും ഖലീൽ അഹമ്മദും 2 വിക്കറ്റ് വീതം വീഴ്ത്തി. പട്ടീദാറും ജാക്സും 3-ാംവിക്കറ്റിൽ 53 പന്തിൽ കൂട്ടിച്ചേർത്ത 88 റൺസാണ് ബംഗളൂരു ഇന്നിംഗ്സിന്റെ നട്ടെല്ല്. ഇവർ നൽകിയ നല് ക്യാച്ചുകൾ ഫീൽഡർമാർ കൈവിട്ടത് ഡൽഹിക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |