പൂവാർ: കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി കാണാതായ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി. കരുംകുളം പുല്ലുവിള പറമ്പ് പുരയിടത്തിൽ രഞ്ജിത്ത്- ലിജി ദമ്പതികളുടെ മകൻ രജിൻ (10) ആണ് മരിച്ചത്. ഓട്ടിസം ബാധിച്ച കുട്ടിയായതിനാൽ കാൽ വഴുതി വീണതാകാൻ സാധ്യതയെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 5.30 ഓടെ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. രാത്രി 11 മണി വരെ നാട്ടുകാരും ബന്ധുക്കളും
അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് കാഞ്ഞിരംകുളം പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ 8.30 ഓടെ അയൽക്കാരാണ് കുട്ടിയുടെ മൃതദേഹം കരിച്ചൽ തോട്ടിൽ കിടക്കുന്നത് കണ്ടത്.തുടർന്ന് പൊലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചൂ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് പുല്ലുവിള സെൻ്റ് ജേക്കബ് ഫെറോന ദേവാലയ സെമിത്തേരിയിൽ നടക്കും. അമ്മുമ്മയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അമ്മ ലിജി ആഴ്ചകൾക്ക് മുമ്പാണ് ജോലി സംബന്ധമായി വിദേശത്ത് പോയത്. മരണപ്പെട്ട രജിന് 2 സഹോദരങ്ങളുണ്ട്.
ഫോട്ടോ: രജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |