ആലപ്പുഴ: നഗരത്തിലെ മെഗാ ശുചീകരണത്തിന് ഇന്ന് ആരംഭം കുറിക്കേ, ഇതര പൊതുപ്രശ്നങ്ങളിലും പരിഹാരം കണ്ടെത്താൻ അധികൃതർ ശ്രമിക്കണമെന്ന ആവശ്യവുമായി റെസിഡന്റ്സ് അസോസിയേഷനുകൾ രംഗത്ത്. വഴിനീളെ അപകടകരമായി പൊട്ടിയും തൂങ്ങിയും കിടക്കുന്ന കേബിളുകൾ നിശ്ചിത ഉയരത്തിലാക്കാൻ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകുക, അനുവാദം കൂടാതെ മതിലുകളിൽ പതിക്കുന്ന പോസ്റ്ററുകൾ നീക്കം ചെയ്ത് ചായം പൂശി പൂർവ്വ സ്ഥിതിയിലാക്കുക എന്നീ വിഷയങ്ങളാണ് മാലിന്യം പ്രശ്നം കൈകാര്യം ചെയ്യുന്നതിനൊപ്പം പരിഗണിക്കണമെന്ന് കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്. വിഷയത്തിൽ തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നഗരസഭാ അധികൃതർക്ക് രേഖാമൂലം കത്ത് നൽകി. പട്ടണവാസികളെ ബാധിക്കുന്നതും, നാട് കാണാനെത്തുന്നവർക്ക് മുന്നിൽ അവമതിപ്പ് ഉളവാക്കുന്നതുമാണ് പ്രശ്നങ്ങളെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നഗരസഭയ്ക്ക് യാതൊരു ചെലവും ഇല്ലാതെ തന്നെ പ്രശ്നപരിഹാരം കണ്ടെത്താൻ സാധിക്കുന്ന വിഷയങ്ങളാണ്. ഇത്തരം പൊതു വിഷയങ്ങളിൽ വ്യക്തിപരമായ പരാതി ലഭിക്കാനോ, അപകടം സംഭവിക്കാനോ വേണ്ടി കാത്തിരിക്കരുതെന്നും ജനം ആവശ്യപ്പെടുന്നു.
.......................
''ആവശ്യങ്ങൾ നടപ്പിലാക്കാൻ 15 വർഷക്കാലമായി ആവർത്തിച്ചു നിവേദനങ്ങൾ നൽകുന്നു. മറുപടിയോ നടപടിയോ ഇല്ല. വിനോദസഞ്ചാരകേന്ദ്രമായ ആലപ്പുഴയിൽ എത്തുന്നവരെ അപകടത്തിൽപ്പെടുത്തുന്നതും പ്രദേശം മലിനപ്പെടുത്തുന്നതുമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നഗരസഭ കൈക്കൊള്ളണം .
തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |