അമീർ ഖാന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ ചിത്രമായിരുന്നു ഗജനി. 2005ൽ തമിഴിൽ സൂര്യ നായകനായ ഗജനി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് അമീർ ഖാൻ അഭിനയിച്ചത്. 2008ലായിരുന്നു ഹിന്ദി റീമേക്കിന്റെ റിലീസ്. ഇപ്പോഴിതാ ഗജനിയുടെ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട വാർത്തകളാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്.
ഗജനിയുടെ തമിഴ്, ഹിന്ദി പതിപ്പിൽ പ്രധാന വില്ലനായി അഭിനയിച്ച പ്രദീപ് റാവത്ത് അടുത്തിടെ വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്. ചലച്ചിത്ര നിരൂപകനും റേഡിയോ അവതാരകനുമായ സിദ്ധാർത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഗജനി തമിഴിൽ റിലീസ് ചെയ്തപ്പോൾ സൂപ്പർ ഹിറ്റായിരുന്നു. അതിനുശേഷം സംവിധായകൻ എ ആർ മുരുകദോസ് എന്നോട് സംസാരിച്ചു.
'മുരുകദോസ് ഗജനി ഹിന്ദിയിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.നായകനായി ആരെ കാസ്റ്റ് ചെയ്യാമെന്ന് മുരുക ദോസ് എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ സൽമാൻ ഖാനെക്കുറിച്ച് ചിന്തിച്ചു. പക്ഷെ സൽമാന് പെട്ടന്ന് ദേഷ്യം വരും. മുരുക ദോസിന് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ അറിയില്ല. അമീർ ഖാനാണ് ഉചിതമെന്ന് എനിക്ക് തോന്നി. അമീറിന് പെട്ടന്നൊന്നും ദേഷ്യം വരില്ല. എല്ലാവരോടും നന്നായി പെരുമാറും. കഴിഞ്ഞ 25 വർഷത്തിനിടയിൽ അമീർ ആരോടും ദേഷ്യപ്പെടുന്നതോ ഉച്ചത്തിൽ സംസാരിക്കുന്നതോ കണ്ടിട്ടില്ല. അതുകൊണ്ടാണ് സൽമാൻ ഖാന് പകരം ഞാൻ അമീറിനെ നിർദ്ദേശിച്ചത്'- താരം പറഞ്ഞു.
സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനിടെ അമീർ ഖാന് പരിക്കേറ്റ സംഭവത്തെക്കുറിച്ചും പ്രതീപ് റാവത്ത് പറഞ്ഞു. ഗജനിയിൽ അമീർ ഖാൻ സഞ്ചയ് സിംഘാനിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായികയായി എത്തിയത് അസിനായിരുന്നു. 65 കോടി മുതൽമുടക്കിലാണ് ചിത്രം നിർമിച്ചത്. ഗജനിയിൽ ജിയാ ഖാൻ, സുനിൽ ഗ്രോവർ,സോണാൽ സെഹ്ഗാൾ,റിയാസ് ഖാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
തമിഴിൽ ഗജനി സൂപ്പർ ഹിറ്റായിരുന്നു. സൂര്യയോടൊപ്പം അസിനാണ് നായികയായി എത്തിയത്. ചിത്രത്തിൽ നയൻതാര, റിയാസ് ഖാൻ, രാമനാഥൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |