SignIn
Kerala Kaumudi Online
Sunday, 16 June 2024 10.17 AM IST

നിങ്ങളുടെ വിസർജ്യം കൊണ്ട് ഒരാളുടെ ജീവൻ രക്ഷിക്കാം; ഒരു വർഷം നൽകിയാൽ 1.40 കോടി അക്കൗണ്ടിൽ, ദിവസം 41,000 രൂപ

human-poops

കാലിഫോ‌ർണിയ: നിങ്ങളിൽ യുവത്വമുണ്ടോ? ഒരു അത്‌ലറ്റാണോ? കൂടാതെ മികച്ച ശാരീരികാരോഗ്യവും മാനസികാരോഗ്യവും നിങ്ങളിലുണ്ടോ? എങ്കിൽ നിങ്ങൾ ഒരു വെബ്‌സൈറ്റിൽ അപേക്ഷിക്കാൻ തയ്യാറായിക്കോളൂ. 'ഹ്യൂമൺ മൈക്രോബ്സ്' എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിലെ മദ്ധ്യവയസ്‌കയായ സ്ത്രീയുടെ വാക്കുകളാണിത്. മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതകളുള്ള പുരുഷന്മാർ ഹ്യൂമൺ മൈക്രോബ്സിന്റെ വെബ്‌സൈറ്റിൽ അപേക്ഷിച്ചാൽ നിങ്ങളുടെ മല വിസർജ്യത്തിന് 500 യുഎസ് ഡോളർ വരെ ലഭിച്ചേക്കും. അതായത് 41,000 ഇന്ത്യൻ രൂപ. ദിവസവും നിങ്ങൾ നിങ്ങളുടെ മലം ഈ കമ്പനിക്ക് നൽകുകയാണെങ്കിൽ വർഷത്തിൽ ഒരു കോടി 40 ലക്ഷം രൂപ സമ്പാദിക്കാം.

മുകളിൽ പറഞ്ഞ കാര്യം കേൾക്കുമ്പോൾ ആർക്കും ഒരു തമാശയായി തോന്നുമെങ്കിലും സംഭവം സത്യമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവരുടെ വെബ്‌സൈറ്റിൽ ഫീച്ചർ ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ, ഒരു 'മലം ദാതാവ്' ആകുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക മാത്രമല്ല, അവർക്ക് എങ്ങനെ നമ്മുടെ മലമൂത്രവിസർജനം വേണമെന്നും അത് എങ്ങനെ ഒരാളുടെ ജീവൻ രക്ഷിക്കുമെന്നതിനെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്.

ആരോഗ്യമുള്ള ഒരു വ്യക്തിയിൽ നിന്ന് സംസ്‌കരിച്ച മലം കുത്തിവയ്ക്കുന്നത് വിവിധ കുടൽ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗിയെ സഹായിക്കുമെന്നും അവരുടെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ പോലും സുഖപ്പെടുത്തുമെന്നും ഹ്യൂമൻ മൈക്രോബ്സ് ടീം വിശ്വസിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ കണ്ടാൽ ആർക്കും വിചിത്രമായി തോന്നിയേക്കാം. കമ്പനിയുടെ അവകാശവാദം ശ്രദ്ധിക്കപ്പെട്ടതോടെ ഹ്യൂമൺ മൈക്രോബ്സിനെക്കുറിച്ച് ആളുകൾ തിരയുകയാണ്. കമ്പനിയുടെ പ്രൊഫൈലിനെക്കുറിച്ചും ആളുകൾ ഗൂഗിളിൽ തിരയുന്നുണ്ട്. 2020ൽ മിച്ചൽ ഹാറോപ്പിന്റെ നേതൃത്വത്തിലാണ് കമ്പനി സ്ഥാപിച്ചത്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ യുവാക്കളിൽ നിന്നുമാണ് ഇവർ കൂടുതലായും മലം സ്വീകരിക്കുന്നത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ മലം സ്വീകരിക്കാനും കമ്പനി തയ്യാറാണ്. നിങ്ങൾക്കൊരു ദാതാവാകാൻ താൽപര്യമുണ്ടെങ്കിൽ മലം ഡ്രൈ ഐസിൽ കവർ ചെയ്ത് കയറ്റി അയയ്ക്കാവുന്നതാണ്. നിങ്ങൾ അയയ്ക്കുന്ന മലത്തിന്റെ ക്വാളിറ്റി പരിശോധനയ്ക്ക് ശേഷം മാത്രമാണ് തുടർ ചികിത്സയ്ക്കായി ഉപയോഗിക്കുകയുള്ളൂ. ഒട്ടേറെ പേരിൽ ഈ ചികിത്സ ഫലം കണ്ടെന്നാണ് കമ്പനി വെബ്‌സൈറ്റിലൂടെ അവകാശപ്പെടുന്നത്.

കമ്പനിയുടെ സ്ഥാപകനായ മിച്ചൽ യുഎസിലെ കാലിഫോർണിയ സ്വദേശിയാണ്. 2014 മുതൽ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ പിന്നാലെയാണ്. കമ്പനി പങ്കുവച്ച വീഡിയോയിൽ ഈ ചികിത്സയിലൂടെ ജീവിതം മാറിയവെരക്കുറിച്ചും പറയുന്നുണ്ട്. ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്റ് (എഫ്എംടി) എന്നാണ് ഈ ചികിത്സാരീതിയെ വിളിക്കുന്നത്. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്ന് രോഗിയുടെ ദഹനനാളത്തിലേക്ക് മലം മാറ്റുന്നതും അതുവഴി സന്തുലിതമായ ഒരു മൈക്രോബയോം പുനഃസ്ഥാപിക്കുന്നതും എഫ്എംടിയിൽ ഉൾപ്പെടുന്നതാണെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്ററോളജി കൺസൾട്ടന്റായ ഡോ. ആദിൽ ഫാറൂഖ് മാലിക് ഇന്ത്യ ടുഡേയോട് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, USA, HEALTH, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.